home

Wednesday, February 2, 2011

ശിക്ഷ

                                                   ശിക്ഷ
ങ്ങ്കിഴക്ക്കിഴക്ക്ഒരുരാജാവ്.ചതുരാകൃതിയായഒരുവലിയപ്രദേശത്തിന്റെഅധിപതി.എന്തിനും പോരുന്നനാലുആണ്‍മക്കളും. അവര്‍ ഒന്നിനൊന്നു മെച്ചം. .പ്രജകളുടെ കാര്യത്തില്‍ സദാശ്രദ്ധാലുവായരാജാവിന്നുമക്കളെ ശ്രദ്ധിക്കാന്‍  അവസരം കിട്ടിയില്ല.പിതാവിന്റെ പ്രവര്‍ത്തനം നാടിനും നാട്ടാര്‍ക്കും വേണ്ടിയാണു എന്നത് ചിന്തിക്കാന്‍ മാത്രം മക്കള്‍  ഉയര്‍ന്നില്ല.അങ്ങിനെ മക്കള്‍ കുബുദ്ദികളായതില്‍ അത്ഭുതമില്ലല്ലോ .പരസ്പരം കുറ്റം ചാര്‍ത്താനും രാജാവിന്റെ മുതലുകള്‍  തട്ടിയെടുക്കാനും അവര്‍ വാശി തുടര്‍ന്നു.പ്രത്യാക്രമാണത്തിനു സ്വകാര്യമായി ഗുണ്ടകളെ പോലും സംഘടിപ്പിച്ച് സജ്ജരായി .ഈ നില തുടര്‍ന്നാല്‍ രാജ്യത്തിന്റെ നില തന്നെ അവതാളത്തിലാവും എന്ന അവസ്ഥ വന്നു.
   പാവം രാജാവിന്റെ ചെവിയില്‍ഈ വാര്‍ത്ത വളരെ വൈകിയാണ് കിട്ടിയത്.എങ്കിലും രക്ഷപ്പെടണമല്ലോ?ഉപദേഷ്ടാക്കള്‍എല്ലാവരും രാജസന്നിധിയില്‍ .മാരത്തോണ്‍ ചര്‍ച്ച തുടങ്ങി ."നാലു പേരെയും ഒന്നിച്ചു നടുകടത്തിയാല്‍അവര്‍സംഘടിച്ചു രാജാവിന് എതിരെ തിരിയും"---ഒന്നാമന്‍ .
"അവര്‍ നിങ്ങളുടെ അധീനതയില്‍കഴിയണം."........രണ്ടാമന്‍ .
"രാജാവിന് അവര് സംരക്ഷകനാകണം" --------------മൂന്നാം ഉപദേശി.
"രാജ്യത്തിന്നു ചുറ്റിലും അവര്‍  പരസ്പരം ബന്ധമില്ലാതെ ജിവിതാവസാനം വരെ കഴിയണം." പ്രായം ചെന്നയാള്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി" . നാലു പേര്‍ക്കും ഒരേ ഭൂമി കൊടുക്കണം ,എന്നാല്‍തമ്മില്‍ കാണരുത് "..........
ഒടുവില്‍ പരക്കെ സമ്മതമായതീരുമാനംവന്നു. സമചതുരാക്രിതിയായ സ്ഥലത്തിന്നുചുറ്റിലുംഒരേവിസ്തീര്‍ണമുള്ളവ്യത്യസ്തഅളവുകളോട്കൂടിയ ത്രികോണആക്രിതിയായസ്ഥലംകൊടുത്തിട്ട്അവരെതടവില്‍പാര്‍പ്പിക്കണം.
വ്യവസ്ഥകള്‍1) വശവും വിസ്തീര്ണവുംപൂര്‍ണ്ണസംഖ്യകള്‍ആകണം.. 2)തുല്യ വിസ്തീര്‍ണ്ണംആണെങ്കിലുംവശത്തിന്റെ അളവുകള്‍തുല്ല്യമാകാന്‍പാടില്ല.. 3)നാല് മൂലയിലുംനാലുപേര്‍ വസിക്കണം. 4)സ്ഥലങ്ങള്‍ തമ്മില്‍ തൊടാന്‍ പാടില്ല.      സമച്ചതുരാക്രുതിയായ സ്ഥലത്തിന്ചുറ്റിലുംഈപ്രത്യേകതയുള്ള ത്രികോണാകൃതിയായ സ്ഥലം അളന്നുതിട്ടപ്പെടുത്താന്‍ആരാജ്യത്തെ"അളവുകാരനെ" സഹായിക്കാമോ?

2 comments:

  1. 12320 222 12322 ;
    1036 2640 2836 ;
    4884 560 4916 ;
    5920 462 5938

    ഇതാണോ അളവുകള്‍ ?

    ReplyDelete
  2. നന്ദി ഭാമ ടീച്ചര്‍. എങ്ങിനെ ഇവിടെ എത്തി?
    "വേണമെങ്കില്‍ സ്ഥലത്തിന്റെ അളവ് കുറച്ചു കൂടി ചെറുതാക്കാം."

    ReplyDelete